Wednesday, April 1, 2009

അമീര്‍ -ഒരു ദൃശ്യാനുഭവം

യാദര്‍ഛികമായി ഉണ്ടാകുന്ന ചില കണ്ടു മുട്ടലുകള്‍ സുദീര്‍ഘമായ സുഹൃത്ത് ബന്ധങ്ങള്‍ ആയി തീരാറുണ്ട് . അതുപോലെ ഒരു മുന്നൊരുക്കവും കൂടാതെ നമ്മള്‍ തിരങ്ങെടുക്കുന്ന ചില പുസ്തകങ്ങള്‍ ,സിനിമകള്‍ നമ്മുടെ മനസ്സിനെ ഗാഢമായി പുല്കാറുണ്ട് . അങ്ങനെ ഉള്ള ഒരു കണ്ടുമുട്ടലിനെ പറ്റിയാണ് പറയുന്നത് .
ഒരു വീഡിയോ കടയില്‍ നിന്നും കയ്യില്‍ വന്നു പെട്ട ഒരു സിനിമ ആണ് അമീര്‍ .നായകന്റെ വേഷം അവതരിപ്പിക്കുന്നത് ഒരു പുതു മുഖം ആണെന്ന് മനസ്സിലായപ്പോള്‍ സന്തോഷം തോന്നി . സ്ഥിരം ഹിന്ദി സിനിമകളുടെ ജാടകള്‍ ഒന്നും കാണില്ലല്ലോ എന്ന് മനസ്സു പറഞ്ഞു .എന്നാലും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല .ഏറ്റവും ആകര്‍ഷിച്ചത് സിനിമക്ക് നല്കിയ നിര്‍വചനം ആണ് - "നമ്മുടെ വിധി നിര്‍ണയിക്കുന്നത് നാം തന്നെ ആണെന്ന് ആര്‍ പറഞ്ഞു ?".
ആദ്യത്തെ ഷോട്ട് തന്നെ മനസ്സില്‍ ഉടക്കി . ദീര്‍ഘ നാളത്തെ വിദേശ വാസത്തിനു ശേഷം നാട്ടില്‍ വന്ന ഒരു എന്‍ ആര്‍ഐ യെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ .കാരണം മറ്റൊന്നുമല്ല .അയാള്‍ ഒരു മുസ്ലിം ആണ് .ഒരു വിധം പുറത്തു കടക്കുന്ന അയാളെ കാത്തിരിക്കുന്നത് അതിലും വലിയ അത്ഭുതങ്ങളാണ് .വീട്ടില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കുന്നില്ല .പൊടുന്നനെ ഹെല്‍മെറ്റ്‌ വെച്ച രണ്ടു യുവാക്കള്‍ ഒരു സെല്‍ ഫോണ്‍ ഇയാള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു . ഫോണ്‍ റിങ്ങ് ചെയ്യുന്നു .മറ്റേ തലക്കല്‍ നിന്നും ഒരു അപരിചിത ശബ്ദം പറയുന്നു ,അമീറിന്റെ കുടുംബത്തെ അയാള്‍ ഹോസ്ടാജ് ആക്കിയിരിക്കയാണെന്ന് ,ഇനിയും അയാള്‍ പറയുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തെ മോചിപ്പിക്കാംഎന്നും . ഉദ്വേഗം നിറഞ്ഞ നിമിഷങ്ങലാളിനി. ഒരു തീവ്രവാദി സംഘത്തിന്റെ തലവനാണ് മറ്റേ ആള്‍ എന്ന് അമീറിന് മനസ്സിലാകുന്നു . പഴയ മുംബൈയുടെ ഗള്ളി കളിളുടെയും ചെരികളിലുടെയും അയാളുടെ നിര്‍ദേശ പ്രകാരം അമീര്‍ യാത്ര ചെയ്യുന്നു .കഥ നീട്ടി പറയുന്നില്ല .ഒടുവില്‍ തീവ്ര വാദിയുടെ നിര്‍ദേശ പ്രകാരം ബസ്സില്‍ ബോംബ് നിറച്ച ഒരു ചുവന്ന പെട്ടി വയ്ക്കാന്‍ അമീര്‍ നിര്‍ബന്ധിതതന്‍ ആകുന്നു .പക്ഷെ അവസാന നിമിഷം ബസ്സില്‍ നിന്നും പെട്ടിയെടുത്ത്‌ മാറ്റി തന്റെ മാറോടു ചേര്‍ത്ത് ,ബോംബിനോടൊപ്പം കത്തി അമരുന്നു .തന്റെ ഒരാളുടെ ജീവനേക്കാളും മറ്റു നൂറു കണക്കിന് ആളുകളുടെ ജീവനാണ് കൂടുതല്‍ വില എന്ന തിരിച്ചറിവില്‍ അമീര്‍ എത്തുന്നു .ഇതാണ് കഥ സാരം .

രാജീവ് ഖണ്ടെല്വാല്‍ ആണ് നായകനായ ഡോക്ടര്‍ അമീര്‍ അലി യെ അവതരിപ്പിക്കുന്നത് .വാസ്തവത്തില്‍ ഒരു ദുരന്ത നായകന്റെ എല്ലാ വിഹ്വലകളും ഈ നടന്‍ നമ്മിലേക്ക്‌ പകരുന്നത് ചില നോട്ടങ്ങളും മറ്റും കൊണ്ടാണ് .വളരെ അയത്ന ലളിത മായ അഭിനയം .ഓരോ ഷോട്ടും നാം അനുഭവിക്കയാണ് . ഒരു ത്രില്ലര്‍ എന്ന് വേണമെങ്കില്‍ വിശേപ്പിക്കാവുന്ന ഈ ചിത്രം നമ്മെ മനുഷ്യന്റെ നിസ്സഹായതയെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു .സംഗീതത്തെ എങ്ങനെ സമര്‍ഥമായി ഉപയോഗിക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു .രാജകുമാര്‍ ഗുപ്തയുടെ സംവിധാനം വളരെ മിതത്വം പാലിക്കുന്നു .ഒരു കല്ല്‌ കടിയും നമു‌ക്ക് അനുഭവപ്പെടുന്നില്ല . രണ്ടോ മൂന്നോ ആവര്‍ത്തി ഈ ചിത്രം കണ്ടാലും നമുക്ക് വിരസത അനുഭവപ്പെടുന്നില്ല . ഹിംസയുടെ പ്രതീകമായ ആ ചുന്ന പെട്ടി കുറച്ചു നാള്‍ എങ്കിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും .

No comments:

About Me

My photo
a simple man with no pretentions.
Powered By Blogger